കാണാതായ പിതാവിനെയും മകളെയും അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം പാമ്പാടിയില്‍ നിന്ന്‌ കാണാതായ പിതാവിനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവിക്കാട്ടില്‍ ബിനീഷ്‌, പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ പാര്‍വതി എന്നിവരുടെ മൃതദേഹങ്ങളാണ്‌ ഉച്ചയോടെ കണ്ടെത്തിയത്‌.

ബിനീഷിന്റെ ബൈക്ക്‌ ഡാമിന്‌ സമീപത്ത്‌ കണ്ടതിനെ തുടര്‍ന്ന്‌ നടത്തിയ തിരിച്ചലിനൊടുവിലാണ്‌ ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്‌. ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം.

പാമ്പാടിയിലെ വീട്ടില്‍ നിന്നും ഇന്നലെ മുതല്‍ കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹങ്ങളാണ്‌ കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്നും കണ്ടെത്തിയത്‌. മരപ്പണിക്കാരനായ ബിനീഷിനെയും പതിനാറ്‌ വയസുള്ള മകള്‍ പാര്‍വതിയെയും ഇന്നലെ രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു.

തുടര്‍ന്ന്‌ ബന്ധുക്കള്‍ പാമ്പാടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബിനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കല്ലാര്‍കുട്ടി ഭാഗത്താണെന്ന്‌ മനസിലാക്കി. ഈ വിവരം അടിമാലി പോലീസിനും കൈമാറി.

നെടുങ്കണ്ടത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്ക്‌ പോവുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നായിരുന്നു നിഗമനം. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കല്ലാര്‍കുട്ടി പാലത്തിന്‌ സമീപത്ത്‌ നിന്നും ബിനീഷിന്റെ ബൈക്കും പേഴ്‌സും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെയാണ്‌ ഡാമിനുള്ളിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്താന്‍ പോലീസ്‌ തീരുമാനിച്ചത്‌.

അഗ്നിശമന സേനയും സ്‌കൂബാ ടീമും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പാലത്തിന്റെ മധ്യഭാഗത്ത്‌ നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ്‌ ഇവര്‍ വീട്‌ വിട്ടതെന്നാണ്‌ സൂചന. ഇതേ തുടര്‍ന്ന്‌ ഇരുവരും ഡാമില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News