മകന്റെ മോഷണം പോയ സൈക്കിൾ തിരിച്ചുകിട്ടാൻ കുറിപ്പ് എഴുതി ചുമരിരിൽ ഒട്ടിച്ച് പിതാവ് . തൃശൂരിലെ ചേർപ്പിൽ നിന്നാണ് ഈ കൗതുകവാർത്ത. എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ശനിയാഴ്ച കാണാതായത്. ബന്ധു നൽകിയ പഴയ സൈക്കിളാണ് ഇത്.
വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ് വരെ സൈക്കിൽ സഞ്ചരിച്ചാണ് പത്താം ക്ലാസുകാരനായ മകൻ സ്കൂളിൽ പോയിരുന്നത്. സൈക്കിൾ മോഷണം പോയതോടെ കുട്ടിയുടെ യാത്ര ബുദ്ധിമുട്ടിലായി. മകന്റെ സങ്കടം സൈഫുദീന് താങ്ങാനായില്ല. കടലാസിൽ സങ്കടങ്ങൾ പകർത്തി സൈക്കിൾ മോഷണം പോയ സ്ഥലത്ത് ഒട്ടിച്ചു വച്ചു.
സൈഫുദീന്റെ കുറിപ്പ് ഇങ്ങനെ:”എന്റെ മകന് പുതിയതോ പഴയതോ ആയ സൈക്കിൾ വാങ്ങി നൽകുവാൻ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് നിർവാഹമില്ല.അതിനാൽ അത് എടുത്തയാൾ ഇതു വായിക്കുവാനിടയായാൽ ഞങ്ങളുടെ സ്ഥിതി മനസ്സിലാക്കി ആ സൈക്കിൾ തിരിച്ചു തരണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക 8606161369 നമുക്കെല്ലാവർക്കും എന്നും നന്മ വരട്ടെ… ദൈവം അനുഗ്രഹിക്കട്ടെ”.
സൈക്കിൾ എടുത്തയാൾ ഈ ബോർഡ് കണ്ട് തിരികെ ഏൽപിക്കുമെന്ന പ്രതീക്ഷയിലാണ് സൈഫുദീൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here