പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെയെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. കെ-റെയിലിനെതിരായ സമരത്തിൽ നിന്ന് കോൺഗ്രസ് ഒട്ടും പുറകോട്ടില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.പി ജയരാജന്റെ പ്രതികരണം.
കെ-റെയിൽ സമരത്തിനു പിന്നിൽ വിവര ദോഷികളാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. കിഫ്ബിയെ എതിർത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും കെ റെയിൽ സമരത്തിൽ ജനങ്ങളില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
‘ലീഗിന്റെ തണലിൽ വളരുന്ന പാർട്ടിയാണ് കോൺഗ്രസ്, ലീഗ് ഇല്ലങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ നാണംകെട്ട പാർട്ടിയോട് എന്ത് പറയാൻ, കോൺഗ്രസ് വരാത്തത് കൊണ്ട് പാർട്ടി കോൺഗ്രസ് തകർന്നു പോകില്ല, അവരോട് പോയി പണി നോക്കാൻ പറ’, ഇ.പി ജയരാജൻ പറഞ്ഞു. ‘ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം നടത്തുകയും ചെയ്യുന്ന സമീപനമാണ് യു.ഡി.എഫിന്റേത്, പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്ന് മുൻ മന്ത്രി എ.കെ ബാലൻ പറഞ്ഞു.
കെ-റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷത്തിന്റെ സമരനാടകം കനക്കുകയാണ്. സിൽവർലൈൻ പദ്ധതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും വ്യക്തമാക്കി. സിൽവർലൈൻ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here