വധ ഗൂഢാലോചനാ കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിൻ്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിനെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്ന് ഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിലവിൽ സാക്ഷിയായാണ് സായ്ശങ്കറെ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്നാണ് ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മുൻകൂർ ജാമ്യഹർജി തീർപ്പാക്കിയത്.
ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാമെന്ന് സായ് ശങ്കർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ സായ്ശങ്കർ സമർപ്പിച്ച പൊലീസ് പീഡന ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയെ പ്രോസിക്യുഷൻ എതിർത്തു. സായ് ശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മേൽവിലാസമടക്കമുള്ള കാര്യങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെയും പൊലീസിനെയും സായ് ശങ്കർ തെറ്റിദ്ധരിപ്പിക്കുകയാന്നെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here