ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ച് പകരം മുക്കുപണ്ടം വച്ച കേസിൽ മുൻ മേൽശാന്തിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ അഴിക്കോട് സ്വദേശി അശ്വന്തിനെ (32) യാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.
വെണ്ണല മാതാരത്ത് ദേവീക്ഷേത്തിലെ തിരുവാഭരണം മോഷ്‌ടിച്ച ശേഷം ഇയാൾ മുക്കുപണ്ടം വയ്‌ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മേൽശാന്തിയാണ് ആഭരണങ്ങളുടെ പരിശുദ്ധിയിൽ സംശയം തോന്നി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്.
ആഭരണങ്ങൾ മാറ്റിയ ശേഷം അതേ മാതൃകയിലും അളവിലും മുക്കുപണ്ടം വിഗ്രഹത്തിൽ അണിയിക്കുകയായിരുന്നു. ഇയാൾ നിരവധി ക്ഷേത്രങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here