ദില്ലി കലാപക്കേസ്; ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

ദില്ലി കലാപക്കേസിൽ അറസ്റ്റിലായ ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി കർകർദൂമ കോടതി തള്ളി. ദില്ലി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ ദില്ലി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമർ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ചേർന്ന് സൃഷ്ടിച്ചതാണെന്നാണ് എഫ്.ഐ.ആറിലുള്ളത്. അന്നത്തെ അമേരിക്കൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഉമർ ഖാലിദ് നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നത്.

ഉമർ ഖാലിദിന്‍റെ പ്രസംഗം ഗാന്ധിയെ കുറിച്ചും മതസൗഹാർദത്തെ കുറിച്ചും ഭരണ ഘടനയെ കുറിച്ചുമുള്ളതാണെന്നായിരുന്നു ഖാലിദിന്‍റെ അഭിഭാഷകന്‍റെ വാദം. മൂന്ന് തവണ വിധി പറയുന്നത് മാറ്റിയതിന് ശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് വിധി പ്രസ്താവം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here