വെസ്റ്റ് ബംഗാളിൽ വീട്ടിനകത്ത് വെച്ച് എട്ടുപേർ ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവത്തിൽ ഇരകൾക്ക് മർദനവുമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെസ്റ്റ് ബംഗാളിലെ ബീർഭൂം ജില്ലയിലെ രാംപുർഹത്ത് നഗരത്തിനടുത്തുള്ള ബോഗ്തി ഗ്രാമത്തിൽ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് തിരിച്ചറിയപ്പെടാത്ത ചിലർ ഇവരെ ജീവനോടെ തീകൊളുത്തിയത്. എന്നാൽ അതിന് മുമ്പ് ഇവർ ക്രൂരമായി മർദിക്കപ്പെട്ടുവെന്നാണ് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 20 പേർ പിടിയിലായിട്ടുണ്ട്. സംഭവശേഷം പൊലീസുകാരടക്കം നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here