സ്വിസ് ഓപ്പണ്‍ : സൈന പുറത്ത്, സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സൈന നേവാൾ പുറത്ത്. രണ്ടാം റൗണ്ടിൽ മലേഷ്യയുടെ കിസോണ സെൽവദുരൈയാണ് സൈനയെ അട്ടിമറിച്ചത്. എന്നാൽ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

വനിതാ വിഭാഗം സിംഗിൾസ് രണ്ടാം റൗണ്ടിൽ സൈന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുകയായിരുന്നു. റാങ്കിങ്ങിൽ ഏറെ പുറകിലുള്ള കിസോണ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് മുൻ ലോക ഒന്നാം നമ്പറും ഒളിമ്പിക് മെഡൽ ജേതാവുമായ സൈനയെ വീഴ്ത്തിയത്. സ്‌കോർ: 21-17, 13-21, 13-21. ആദ്യ ഗെയിം നേടിയ ശേഷമാണ് സൈന തോൽവി വഴങ്ങിയത്.

പി.വി.സിന്ധു തുർക്കിയുടെ നെസ്ലിഹാൻ യിഗിറ്റിനെ കീഴടക്കിയാണ് ക്വാർട്ടറിലെത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോർ: 21-19, 21-14. മത്സരം 42 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

ക്വാർട്ടറിൽ കാനഡയുടെ മിഷേൽ ലിയാണ് സിന്ധുവിന്റെ എതിരാളി.പുരുഷ വിഭാഗത്തിൽ ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവിനെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന എട്ടിലെത്തിയത്. സ്‌കോർ: 13-21, 25-23, 21-11. ക്വാർട്ടറിൽ ഡെന്മാർക്കിന്റെ ആൻഡേഴ്‌സ് ആന്റൺസെനാണ് ശ്രീകാന്തിന്റെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here