കെ റെയിൽ പദ്ധതി സമാധാനമായി നടത്തിക്കൊണ്ടു പോകരുത് എന്നാഗ്രഹിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ദേശീയപാതാ വികസനത്തിനെതിരെ നിന്നവർ ഇന്ന് വലിയ സന്തോഷത്തിലാണെന്നും സെൻ്റിന് 52 ലക്ഷം രൂപ വരെ ലഭിച്ചവരുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നിയമത്തിനനുസരിച്ചുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്,സുതാര്യമായ പ്രക്രിയയാണ് നടക്കുന്നതെന്നും അതിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വെറും രാഷ്ട്രീയ താല്പര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കോൺഗ്രസ്- ബിജെപി- ജമാ അത്തെ യുടെ നേതൃത്വത്തിലുള്ള വികസന വിരുദ്ധമുന്നണിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
എന്നാൽ സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട്
മെട്രോ രണ്ടാം ഘട്ടത്തിന് അനുമതിക്കായി ശ്രമിക്കുന്നില്ലായെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
ഇടതു മുന്നണിയുടെ കൂട്ടായ പ്രഖ്യാപനമാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here