തട്ടുകടയിലെ തർക്കം; വെടിവെയ്പ്പിൽ ഒരു മരണം

ഇടുക്കി മൂലമറ്റത്ത് നാട്ടുകാർക്ക് നേരെ യുവാവിന്റെ വെടിവെയ്പ്പ്. വെടിയേറ്റ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. ബസ് കണ്ടക്ടറായ മുപ്പത്തിനാലുകാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്.

സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ കോലഞ്ചേരി മെഡിക്കൽ കോളജിലും മറ്റു രണ്ടു പേരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടി വച്ച പ്രതി മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിൻ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൂലമറ്റം ഹൈസ്കൂളിന് മുന്നിൽ വച്ചായിരുന്നു ദാരുണ സംഭവം. വിദേശത്തായിരുന്ന ഫിലിപ്പ് മാർട്ടിൻ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണം കഴിച്ച ശേഷം പ്രതി ഭക്ഷണത്തെ ചൊല്ലി തർക്കിച്ചു. ഇവിടെ നിന്നും മടങ്ങിയ മാർട്ടിൻ തോക്കുമായി തിരികെയെത്തി നാട്ടുകാർക്ക് നേരെ വെടിയുതിർത്തുവെന്നാണ് പോലീസ് പറയുന്നത്. അഞ്ച് തവണയോളം വെടി വെച്ചു. ഇതിനിടെ സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിനു വെടി കൊള്ളുകയായിരുന്നു. പിന്നീട് വണ്ടിയിൽ കയറി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മുട്ടത്തു വെച്ചു പൊലീസ് പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News