പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ, പോക്സോ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് മോൻസൺ
ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി തനിക്കെതിരെ മൊഴി നൽകിയത് എന്നാണ് മോൻസൻ്റെ വാദം. പരാതിയെ തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് അറസ്റ്റിലായ മോൻസണ് കീഴ്ക്കോടതികൾ ജാമ്യം അനുവദിച്ചിരുന്നില്ല.
മോൻസന്റെ കലൂരിലെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് എറണാകുളം നോർത്ത് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here