രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ എടുത്തു മാറ്റിയ കെ-റെയിൽ പദ്ധതിയുടെ സർവ്വേകല്ലുകൾ പുനസ്ഥാപിച്ച് നാട്ടുകാർ . ചെങ്ങന്നൂർ മണ്ഡലത്തിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭവന സന്ദർശന പരിപാടിയ്ക്കിടെയായിരുന്നു വീട്ടുകാർ കല്ലുകൾ തൽസ്ഥാനത്ത് സ്ഥാപിച്ചത്. പദ്ധതി സംബന്ധിച്ച് ബിജെപിയും കോൺഗ്രസും നടത്തിയ വ്യാജ പ്രചരണം തിരിച്ചറിയാൻ വൈകിയെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് നടത്തിയ പ്രകടനങ്ങളാണ് ഇതോടെ പൊളിഞ്ഞത്. കഥ മാറി, ചെങ്ങന്നൂരിലെ കൊഴുവല്ലൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കെ റെയിൽ പദ്ധതിയുടെ പിഴുതെറിഞ്ഞ കല്ലുകൾ, നാട്ടുകാർ തന്നെ മുൻകൈ എടുത്ത് പുനസ്ഥാപിച്ചു
അതിരാവിലെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാണ് മന്ത്രിയും സംഘവും ഭവന സന്ദർശനം എത്തിയത്. ജനങ്ങളിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി സജി ചെറിയാൻ. വ്യാപക പ്രതിഷേധമുയർന്ന ചെങ്ങന്നൂരിലെ ഭൂതംകുന്ന് കോളനിയിലെ ജനങ്ങളും പദ്ധതിയ്ക്ക് അനുകൂല നിലപാട് ഉയർത്തി രംഗത്തുവന്നു. പ്രതിഷേധങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയും ഇതിനി മറനീക്കി പുറത്തു വന്നു.
യുഡിഎഫ്- ബിജെപി രാഷ്ട്രീയ നാടകത്തിൽ വീണുപോയതാണെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും ജനങ്ങൾ പ്രതികരിച്ചു.അതേസമയം,കല്ലുകൾ പുനസ്ഥാപിച്ച വിഷയത്തിലടക്കം പ്രതികരിക്കാതെ മൗനം പൂണ്ടിരിക്കുകയാണ് സമരസമിതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here