എളമരം കരീമിനെതിരെ അപകീർത്തി പരാമർശം; തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനൽ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി

ചാനൽ ചർച്ചയ്‌ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ഓഫീസിലേക്ക്‌ നാളെ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി പ്രതിഷേധ മാർച്ച്‌ ആഹ്വാനം ചെയ്തു .ആർ. ചന്ദ്രശേഖരൻ ,എളമരം കരീം,കെ.പി രാജേന്ദ്രൻ എന്നിവർ ചേർന്നിറക്കിയ സംയുക്ത പ്രസ്‍താവനയിലാണ് ഇക്കാര്യം പറയുന്നത്.

ദ്വിദിന പണിമുടക്ക് ജനജീവിതം സ്‌തംഭിപ്പിച്ചോ എന്ന വിഷയത്തിൽ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്‌ചാനൽ നടത്തിയ ചർച്ച നയിച്ച വിനു വി ജോൺ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്നും വിനു ചർച്ചക്കിടെ പറഞ്ഞു

ഒരു മാധ്യമ പ്രവർത്തകന്റെ നിലവാരം അത്ര അധപതിച്ച കാഴ്‌ചയാണ് കണ്ടതെന്ന്‌ ഐഎൻടിയുസി നേതാവ്‌ ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. യാത്രകൾ ഒഴിവാക്കിയും കടകൾ അടച്ചും പണിമുടക്കിയുo സഹകരിക്കണമെന്ന് തൊഴിലാളികൾ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു.

എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു ജോൺ തന്റെ മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News