പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വഞ്ചിച്ച് പലതവണ പലതവണ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പോക്സോ കേസ് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ വണ്ടൻമേട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെൺകുട്ടിയെ പ്രതി പ്രണയം നടിച്ച് വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും പുരയിടത്തിൽ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു.
ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി പ്രതി വിവിധ സ്ഥലങ്ങളിൽ പോയിരുന്നതായും പൊലീസ് പറഞ്ഞു. പ്രതി സ്റ്റെഫിൻ അലുമിനിയം ഫാബ്രിക്കേഷൻസിലാണ് ജോലി ചെയ്യുന്നത്.
പെൺകുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നിർദേശാനുസരണം, വണ്ടൻമേട് സി ഐ വിഎസ് നവാസ്, എസ്ഐമാരായ എബി ജോർജ്, റെജി, ബിജു, എഎസ്ഐ അനിൽ, എസ്.സിപിഒ ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here