12 വർഷം മുമ്പ് തർക്കത്തെ തുടർന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഒരു കുടുംബത്തിലെ പത്തു പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു കോടതി. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ മനോജ് ഗുർജാറിന്റെ കുടുംബത്തിനാണ് ശിക്ഷ നേരിടേണ്ടി വരുന്നത്.
ടിക്രൗളി ഗ്രാമത്തിലെ ശിവകുമാറാണ് 2010 നവംബർ മൂന്നിന് കൊല്ലപ്പെട്ടത്. ഷോപ്പിൽനിന്ന് തിരിച്ചു വരികയായിരുന്ന ഇരയെ പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ഫലമായി പരുക്കേറ്റ ഇര പിന്നീട് മരണപ്പെടുകയായിരുന്നു.
ദീർഘകാലമായുള്ള തർക്കത്തിന്റെ അനന്തരഫലമായായിരുന്നു കൃത്യം നടത്തിയത്. പ്രതികളിലൊരാളായ മനോജ് ഗുർജാർ ഇരയെ ക്ലോസ് റേഞ്ചിൽ വെടി വെച്ചിരുന്നതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അനിൽ അഗർവാൾ പറഞ്ഞു.
ജൗറാ ടൗൺ കോടതിയിലെ സെക്കൻഡ് അഡീഷണൽ ജഡ്ജാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. പത്തു പേരും നാലായിരം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here