ഇസ്രയേലിലെ ടെൽ അവീവിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബിനെ ബ്രാക്കിലാണ് ആക്രമണമുണ്ടായത്. തോക്കുധാരിയെ പൊലീസ് വെടിവച്ചു കൊന്നു.
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്. കഴിഞ്ഞ ചൊവ്വ, ഞായർ ദിവസങ്ങളിൽ ഇസ്രേലി അറബുകൾ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നു ഇസ്രായേൽ സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു.
രണ്ട് ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും സുരക്ഷ ശക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here