ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ

ഏഷ്യാനെറ്റ് ഓഫീസിന് മുന്നിലേക്കുള്ള തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലൂടെ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ ആക്ഷേപിക്കുകയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം രാജ്യസഭാകക്ഷിനേതാവുമായ ഏളമരം കരീമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ.

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലെ അവതാരകന്‍റെ അക്രമാഹ്വാനം അപലപനീയമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ആ അവതാരകന് വേണ്ടിക്കൂടിയാണ് പൊതുപണിമുടക്ക്.

കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.ഏഷ്യാനെറ്റ് ന്യൂസ് വാർത്താ അവതാരകന്‍ വിനു വി ജോൺ ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യപ്പണിയുടെ മാധ്യമ മുഖമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

ദ്വിദിന പണിമുടക്ക് ജനജീവിതം സ്‌തംഭിപ്പിച്ചോ എന്ന വിഷയത്തിൽ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്‌ചാനൽ നടത്തിയ ചർച്ചയിലാണ് അവതാരകനായ വിനു വി ജോൺ വിവാദ പ്രസ്താവന നടത്തിയത്.

എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്നും വിനു ചർച്ചക്കിടെ പറഞ്ഞു. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here