മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കാപ്പനുമായി ചർച്ച നടത്തില്ലെന്നും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.
കാപ്പൻ പറഞ്ഞത് യുഡിഎഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണെന്നും യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പൻ ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളും യുഡിഎഫിനെ പറ്റി പറയുന്നത് ഇതുതന്നെയാണ്. യുഡിഎഫിലെ എംഎൽഎയെ അടർത്തി എടുക്കേണ്ട സാഹചര്യം എൽഡിഎഫിനില്ല. എൽഡിഎഫിന് ശക്തിക്കുറവില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് വേദികളിൽ നിന്നും സ്ഥിരമായി തഴയപ്പെടുന്നുവെന്നാണ് മാണി സി കാപ്പൻ പരാതി രൂപേണെ പറഞ്ഞത്. മുന്നണിയുമായി പ്രശ്നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും കാപ്പൻ പറയുന്നു. വിഡി സതീശനോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും കാപ്പൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here