കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന സില്‍വര്‍ലൈന്‍ മുടക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി-യുഡിഎഫ് മഴവില്‍ സഖ്യം.ഏത് വിധേനയും വികസനം മുടക്കുക, അതാണ് ലക്ഷ്യം. ഇതിനായി എന്ത് കുപ്രചാരണവും നടത്തും ഇക്കൂട്ടര്‍.
ഇന്നിപ്പോള്‍ അങ്ങ് കേന്ദ്രത്തില്‍ പണി ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നേരിട്ടെത്തി ഓരോ വീടും കയറിയിറങ്ങി ഭൂമി വിട്ടുകൊടുക്കല്ലേ…..ഭൂമി വിട്ടുകൊടുക്കല്ലേ എന്ന് പറയുവാ..എന്നിട്ട് എന്തായെന്നോ…? വീട്ടുമസ്ഥര്‍ മുരളീധരനെ വന്ന വഴിയേ തിരികെ ഓടിച്ചു…ഇക്കാഴ്ച ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഞങ്ങള്‍ക്ക് കാശ് വേണ്ട.വികസനം മതിയെന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ കുടുംബം ഉറക്കെ പറയുകയാണ്. സഹോദരീ ഞാന്‍ പറയുന്നത് കേള്‍ക്കൂ എന്ന് മുരളീധരന്‍ പറയുന്നുണ്ടെങ്കിലും ആ സഹോദരീ വിളിക്ക് കുടുംബസ്ഥ മാസ് മറുപടിയാണ് കൊടുത്തത്.
സഹോദരിയായത് എപ്പോഴാ… സില്‍വര്‍ ലൈന് സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോഴോ….കേന്ദ്ര മന്ത്രിയുടെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞു ആ കുടുംബനാഥ..പാവം കേന്ദ്രമന്ത്രി.
മുപ്പത്തൊന്നു വർഷംമുമ്പ് 1991 മാർച്ച് 31ന് മുഖ്യമന്ത്രി ഇ കെ നായനാർ തിരുവനന്തപുരം ടെക്‌നോപാർക്കിന് കല്ലിടുമ്പോൾ ഉയർന്നത് സിൽവർലൈനിന് സമാന എതിർപ്പായിരുന്നു.എതിർപ്പുകളെ പിഴുതെറിഞ്ഞാണ് കാര്യവട്ടം ക്യാമ്പസിലെ വൈദ്യൻകുന്നിൽ രാജ്യത്തെ ആദ്യ ഐടി പാർക്കിന് ഇ കെ നായനാർ അന്ന് കല്ലിട്ടത്.
ഐടി പാർക്ക് എന്ന ആശയം രാജ്യത്തിനുതന്നെ പരിചിതമല്ലാതിരുന്ന കാലത്താണ് ടെക്‌നോപാർക്കിന് തുടക്കം. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കിലൊന്നും ലോകത്തെ ഏറ്റവും വലിയ ഹരിത ഐടി പാർക്കിലൊന്നുമാണ് ടെക്‌നോ പാർക്ക്. 50 ഏക്കറിൽ ആരംഭിച്ച പാർക്ക് ഇന്ന് 766.8 ഏക്കറിലേക്ക് വ്യാപിച്ചു.
എഴുപതിനായിരത്തോളം പേർക്ക് നേരിട്ട് ജോലി നൽകുന്ന മഹത്തായ സ്ഥാപനമായി. ലോകോത്തരമടക്കം അഞ്ഞൂറോളം ഐടി കമ്പനികളുണ്ടിവിടെ. ഐടി പാർക്ക് എന്ന ആശയം കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേക്ക് വളർന്നു. ഈ വർഷത്തെ ബജറ്റിൽ കണ്ണൂരിലും കൊല്ലത്തും പുതിയ പാർക്കും ഐടി ഇടനാഴികളും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഏറ്റവും പ്രമുഖ ഐടി ഇടമായി കേരളം വളർന്നു.
10.33 ഏക്കറിൽ ഡിജിറ്റൽ സർവകലാശാല യാഥാർഥ്യമായി.അമേരിക്കൻ സന്ദർശനവേളയിൽ ഐടി പാർക്ക് കണ്ട് സമാനമായത് കേരളത്തിലും വേണമെന്ന ഇ കെ നായനാരുടെ ദൃഢനിശ്ചയത്തിൽ നിന്നാണ് ടെക്‌നോപാർക്കിന്റെ പിറവി. കെ പി പി നമ്പ്യാരെന്ന വ്യവസായ ഉപദേഷ്ടാവിന്റെ ദീർഘവീക്ഷണവും വ്യവസായ മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയുടെ ഉറച്ച പിന്തുണയും അടിത്തറയായി. പ്രധാനമന്ത്രി പി വി നരസിംഹറാവു 1995 നവംബർ 18ന് പാർക്ക് രാജ്യത്തിനു സമർപ്പിച്ചു.
കേരളം ഇനിയും വളരണം….വേണം കെ റെയില്‍….വേണം വികസനം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here