മുവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചിൽ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശിക തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അംഗങ്ങൾ ആയ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചു തീർത്തു.
അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്. വായ്‌പ തിരിച്ചടക്കാത്തതിനാൽ ബാങ്ക് അജീഷിന്റെ വീട് ജപ്‌തി ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ ഹൃദ്രോഗത്തിന് ചികിത്സയിലുള്ള അജീഷിന്റെ അവസ്ഥ മനസ്സിലാക്കിയാണ് എംപ്ലോയീസ് യൂണിയന്റെ ഇടപെടൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here