ക്ഷേത്രാഭരണങ്ങൾ മോഷ്ടിക്കാൻ സ്വന്തമായി കുഴിച്ച കുഴിയിൽ കുടുങ്ങി കള്ളൻ. ആന്ധ്രപ്രദേശിലാണ് സംഭവം നടന്നത്. ശ്രീകാകുലം ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയതായിരുന്നു കള്ളൻ.
ക്ഷേത്രത്തിന്റെ ഭിത്തി തുരന്നാണ് ഇയാൾ ഉള്ളിലേക്ക് കയറിയത്. എന്നാൽ വിഗ്രഹത്തിൽ നിന്നും ആഭരണങ്ങൾ എടുത്ത് പുറത്തേക്ക് വരാൻ ശ്രമിക്കവെ ചുമരിലെ കുഴിയിൽ ഇയാൾ കുടുങ്ങിപ്പോവുകയായിരുന്നു.
ബഹളം വെച്ച് ആളെക്കൂട്ടിയപ്പോഴാണ് ഇയാൾക്ക് രക്ഷപ്പെടാനായത്. പാപ റാവു എന്ന 30 കരനാണ് അബദ്ധം പറ്റിയത്. രക്ഷപ്പെടുത്തിയ ഉടനെ തന്നെ ഇയാളെ നാട്ടുകാർ പൊലീസിലേൽപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here