മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിന്‍റെ മരണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.
സിന്ധു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയിൽ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന.
ഓഫീസിലെ സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പും അന്വേഷണം നടത്തും.
മാനന്തവാടി ഓഫീസിലെ പ്രശ്നങ്ങളിൽ കൽപ്പറ്റ ആർടിഒയെ നേരിൽ കണ്ട് സിന്ധു 3 ദിവസം മുൻപ് പരാതി നൽകിയെന്നാണ് വിവരം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ മാനന്തവാടി സബ് ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here