ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ 23 കാരൻ അറസ്റ്റിൽ. ഇടുക്കി അണക്കരയിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അജേഷ് ശ്രീകുമാറാണ് വണ്ടൻമേട്ലീ പൊലിസിന്റെ പിടിയിലായത്. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
അണക്കരയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കുന്തളംപാറ മേട്ടേപ്പറമ്പിൽ അജേഷ് ആണ് പിടിയിലായത്. മാതാപിതാക്കൾ ഇല്ലാത്ത പെൺകുട്ടി മുത്തശ്ശിക്കൊപ്പം ആയിരുന്നു താമസം. പകൽ സമയങ്ങളിൽ മുത്തശ്ശി ജോലിക്ക് പോകുന്നതിനാൽ വീട്ടിൽ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഈ അവസരം മുതലെടുത്ത് അടുപ്പം സ്ഥാപിച്ച ശേഷം അജേഷ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവം അറിഞ്ഞ മുത്തശ്ശി അജേഷിനോട് ഇക്കാര്യം ചോദിക്കാൻ കടയിലെത്തി. ഈ സമയം ഇയാൾ ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന മറ്റ് ആളുകൾ വിവരം അറിയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെയും മുത്തശ്ശിയുടെയും പരാതിയിൽ ഇന്നലെ വൈകിട്ടോടെ യുവാവിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. വണ്ടൻമേട് സിഐ വി എസ് നവാസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here