9കാരിയെ പട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക്  ജീവിത അവസാനം വരെ കഠിന തടവും 75,000 രൂപ പിഴയും

ഒമ്പത് വയസ്സുകാരിയെ   പട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക്  ജീവിത അവസാനം വരെ കഠിന തടവും   75,000 രൂപ പിഴയും. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ പല തവണ   പീഡനം നടത്തിയതിന് ഏഴ് വർഷം കഠിന തടവിനും കൂടി  ശിക്ഷിച്ചിട്ടുണ്ട്.

മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ ടി സി 10/1805 ൽ ത്രിലോക് എന്ന് വിളിക്കുന്നത് അനി(53) യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2012 നവംബർ മുതൽ 2013 മാർച്ചിനുള്ളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.നാലാം ക്ലാസ്സിൽ പഠിക്കുന്ന കൂട്ടിയെ പ്രതിയുടെ ഓട്ടോയിലാണ്  സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക്  കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംത്തിട്ടയിൽ പോയപ്പോൾ അമ്മുമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം. പ്രതി കുട്ടിയുടെ അച്ഛൻ്റെ കൂട്ടുകാരനായതിനാലാണ്  പ്രതിയെ  വീട്ടിൽ കൊണ്ടാക്കാൻ ഏൽപ്പിച്ചത്. ഈ അവസരം മുതലാക്കി

കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ  ഒഴിഞ്ഞ സ്ഥലത്ത് െകാണ്ട്  പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച്  പല തവണകളായി കുട്ടിയെ ബലാൽസംഗം ചെയ്തത്.ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ പ്രതി വേണ്ട ഒത്താശ ചെയ്തു കൊടുത്തു. ആയുർവേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ട് പോയി ഐസ്ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു.കുട്ടി എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന്

പുറത്ത് പറഞ്ഞില്ല. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി.  ഓട്ടോക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിൻ്റെ വിവരം വെളുപ്പെടുത്തിയത്.തുടർന്ന് അദ്ധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്. ഫോർട്ട് സി ഐയായിരുന്ന എസ്. വൈ .സുരേഷാണ് കേസ് അന്വേഷിച്ചത്.

 പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു.27 രേഖകൾ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News