കെഎസ്ആര്‍ടിസി ക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കെ എസ് ആര്‍ ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ശേഷം വാദം കേള്‍ക്കുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വില പുതുക്കി നിശ്ചയിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഓയില്‍ കമ്പനികളോട് കോടതി നിര്‍ദേശിച്ചിരുന്നു.

ഓയില്‍ കമ്പനികള്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് ഇന്നത്തെ വാദം. വില വര്‍ധിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെ എസ് ആര്‍ ടി സി യില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിപണി വിലക്കെങ്കിലും കെ എസ് ആര്‍ ടി സി ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെ എസ് ആര്‍ ടി സി യെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നും നടപടി വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News