കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്തു കുലകച്ചിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കൂലി പണിക്കാരനായ ജഗതീഷ് (34)കാർത്തിക (21)ദമ്പതികൾക്ക് മൂന്നര വയസും ,ഒന്നര വയസുമുള്ള 2 കുട്ടികൾ ഉണ്ട്. കുട്ടികൾ കളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് ഒന്നര വയസുകാരൻ എലി വിഷം എടുത്ത് തിന്ന് ബോധം പോയി എന്നാണ് അമ്മയായ കാർത്തിക ജോലി ക്ക് പോയിരുന്ന ജഗതീഷിനെ അറിയിച്ചത്.
വീട്ടിൽ എത്തിയ ജഗതീഷ് കുഞ്ഞിനെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടുർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
തുടർന്ന് പൊലീസ് സംഭവ സ്ഥലം പരിശോധിച്ചപ്പോൾ കുഞ്ഞ് തനിയെ വിഷം കഴിച്ച ലക്ഷണം ഒന്നും കണ്ടില്ല. ദുരൂഹത തോന്നിയ പൊലീസ് കാർത്തികയെയും, ജഗതീഷിനെയും സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്തു.
തുടുർന്ന് ഇവരുടെ ഫോൺ സൈബർ പൊലീസ് പരിശോധിച്ചു. അതിൽ മാരായപുരത്ത് പച്ചക്കറിക്കട നടത്തുന്ന സുനിൽ കുമാറുമായി ദീർഘനേരം സംസാരിക്കാറുണ്ട് എന്നും ഈ സംഭവം നടന്ന സമയത്തും ഇയാളുമായി പലതവണ സംസാരിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
കാർത്തിക വിവാഹിത ആണെന്നും 2 കുട്ടികളുടെ അമ്മ ആണെന്നും അറിയാതെ ആണ് അടുത്ത് ഇടപഴകിയതെന്നും, ഈ വിവരം അറിഞ്ഞതിന് ശേഷം വിളിച്ചിട്ടില്ല എന്നും സുനിൽ പൊലീസിനോട് പറഞ്ഞു.
2 കുഞ്ഞുങ്ങളെ ഇല്ലാതാക്കിയാൽ സുനിൽ തന്നെ വിവാഹം ചെയ്യും എന്ന് കരുതി കുഞ്ഞുങ്ങളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
സംശയം ഇല്ലാതെ കൊല നടത്താൻ വേണ്ടി വീട്ടിൽ വലിയ തോതിൽ എലി ശല്യം ഉണ്ടെന്നു വരുത്തി ജഗതീഷിനെ കൊണ്ട് എലി വിഷം വാങ്ങിപ്പിച്ചു. അയൽ വീട്ടുകാരെ അറിയിച്ചുകൊണ്ട് വീടിനു പരിസരത്തു വച്ചു.
ശേഷം കുഞ്ഞുങ്ങൾക്ക് നൽകിയ സേമിയ ഉപ്പുമാവിൽ വിഷം കലർത്തി നൽകുകയായിരുന്നു. എന്നാൽ മൂത്ത കുട്ടി കുറച്ച് മാത്രം കഴിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. ഈ കുട്ടി ഇപ്പോൾ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here