കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയില്‍ : യെച്ചൂരി

കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കെ വി തോമസിനെ പുറത്താക്കുമെന്ന് പറയേണ്ടത് ഞാനല്ല. പാര്‍ട്ടി പുറത്താക്കിയാല്‍ സംരക്ഷിക്കുമോയെന്ന് ഇപ്പോള്‍ ആലോചിക്കേണ്ട വിഷയമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

എല്ലാ മതേതര കക്ഷികളും ഒന്നിക്കുകയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യം. ഇന്ത്യ ഭരണഘനും റിപ്പബ്ലിക്കും സംരക്ഷിക്കേണ്ടവര്‍ ഒന്നിക്കണമെന്നും സിപിഐഎം 23-ാം പാര്‍ട്ടീ സമ്മേളന വേദിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രാഷ്ട്രീയ ദിശാബോധമില്ലാത്ത വേണുഗോപാലന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് യാതൊരു ദിശാബോധവുമില്ലാത്ത പാര്‍ട്ടിയായി മാറി.

കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് ആത്മാര്‍ത്ഥതയില്ലെന്നും എം എ ബേബി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം സിപിഐഎം തുടരുമെന്നും ഹൈക്കമാന്‍ഡ് അധഃപധിച്ചുവെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താനുള്ള കൂട്ട്‌കെട്ട് രൂപപ്പെടുത്തണം. ഞങ്ങളെ വിമര്‍ശിക്കുന്നവരെ പോലും ഞങ്ങള്‍ ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ , കോണ്‍ഗ്രസ് ഫത്വ പുറപ്പെടുവിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ബി ജെ പിക്ക് എതിരായ സമരം അവസാനിക്കില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ എല്ലാം കൊട്ടിയടച്ച് ഇരിക്കുകയാണ് കോണ്‍ഗ്രസ്. വി കെ കൃഷ്ണ മേനോന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ സി പി ഐ എം പിന്തുണ നല്‍കിയിട്ടുണ്ട്. അതു കൊണ്ട് കെ വി തോമസ് നിരാശപ്പെടേണ്ടി വരില്ല. സി പി എമ്മിനെ വിശ്വസിച്ച് വന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News