എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാലാഴ്‌ചക്കകം നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാലാഴ്‌ചക്കകം നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. നേരത്തെ നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന സർക്കാർ 200 കോടി രൂപ അനുവദിച്ചിരുന്നു.

നിലവിൽ 6728 പേരാണ് കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. 3,714 പേർക്കു 5 ലക്ഷം രൂപയും 1,568 പേർക്ക് 2 ലക്ഷം രൂപയും ലഭിക്കും.

നഷ്ടപരിഹാരം നൽകിയതിൻ്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന പന്ത്രണ്ടോളം സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here