കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാർഥതയുള്ള നേതാവായിരുന്നു എംസി ജോസഫൈനെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. അധ്വാനവർഗ്ഗത്തിനായി പൊരുതിയ നേതാവാണ് ജോസഫൈൻ.
വിയോഗം അവിശ്വസനീയമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
78 മുതൽ ഒന്നിച്ചു പ്രവർത്തിക്കുകയായിരുന്നു. ജോസഫൈന്റെ മരണവാർത്ത വല്ലാത്ത ഷോക്കാണ് ഉണ്ടാക്കിയത്.
ജോസഫൈന് എല്ലാം പാർട്ടിയായിരുന്നുവെന്നും പാർട്ടിയെ ജീവനപ്പോലെ കണ്ട നേതാവാണ് അവരെന്നും കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു.
സുഭാഷിണി അലി, ബൃന്ദ കാരാട്ട്, പി.കെ ശ്രീമതി ടീച്ചർ എന്നിവർ എ കെ ജി ആശുപത്രിയിലെത്തി എംസി ജോസഫൈന് അന്തിമോപചാരമർപ്പിച്ചു.
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here