എം സി ജോസഫൈന്റെ മൃതദേഹം ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിന് കൈമാറും

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായിരുന്ന എം സി ജോസഫൈന്റെ മൃതദേഹം പകല്‍ രണ്ടിന് എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും.രാവിലെ എട്ടുമുതല്‍ അങ്കമാലിസിഎസ്എ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.

മരണവിവരം അറിഞ്ഞ ഉടന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റി aഅംഗങ്ങളായ തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലന്‍, സി എസ് സുജാത, പി സതീദേവി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News