മനുഷ്യര്‍ക്കുമീതെ ഉയര്‍ന്നും കാലത്തിനും മീതെ പരന്നും നില്‍ക്കുന്ന ആണധികാരത്തിന്റെ പരുക്കന്‍ മഹാശിലകളോട് സൗമ്യമായ സംവാദം ആവശ്യമില്ലെന്ന നിലപാടായിരുന്നിരിക്കും ഒരുവേള ശ്രീമതി ജോസഫൈനു ഉണ്ടായിരുന്നതെന്നും അവയോടു എതിരിടണമെങ്കില്‍ കൈയ്യെത്തിപ്പിടിക്കാവുന്ന ആയുധങ്ങളെല്ലാം ഉപയോഗിക്കണമെന്ന പരുക്കന്‍ യാഥാര്‍ഥ്യമാണ് അവര്‍ ജീവിച്ച സമരജീവിതത്തിന്റെ പരുക്കന്‍ ഭാഷയില്‍ അവര്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചതെന്നും അതുകൊണ്ടുതന്നെ അവര്‍ ശരിയുമായിരുന്നുവെന്നും ജോസഫൈനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന സമയത്ത് എം സി ജോസഫൈന്റെ ഒരു ടെലിവിഷന്‍ സംവാദത്തിനിടയിലുണ്ടായ പ്രതികരണത്തെ നിരവധി പേരാണ് വിമര്‍ശിച്ചിരുന്നത്. എന്നാല്‍ അതിന് പിന്നിലെ പരുക്കന്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് തന്റെ കുറിപ്പിലൂടെ വിശദീകരിക്കുകയാണ് കെ ജെ ജേക്കബ്.
കുറിപ്പിന്റെ പൂര്‍ണ രൂപം:-
ശ്രീമതി എം സി ജോസഫൈന്റെ ആ ടെലിവിഷന്‍ സംവാദത്തെക്കുറിച്ച് പിന്നീട് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
പരാതിക്കാരി നേരില്‍ കണ്ടിരുന്നെകിലും അവര്‍ നേരിട്ട അനീതി അറിയുമ്പോള്‍ ശ്രീമതി ജോസഫൈന്റെ ആദ്യ പ്രതികരണം അങ്ങിനെയൊക്കെത്തന്നെ ആയിരുന്നേനെ.
ആ പ്രതികരണം പക്ഷെ ആ പെണ്‍കുട്ടിയോടല്ല, ആ അനീതിയോടും അതിന്റെ കാരണക്കാരോടുമാണ് എന്ന കാര്യം ആ കുട്ടിയ്ക്ക് മനസിലായേനെ. ആ കുട്ടിയ്ക്ക് കൃത്യമായ ആശ്വാസവും നീതിയും ലഭിച്ചേനെ. അതവര്‍ ഉറപ്പുവരുത്തിയേനെ.
പക്ഷെ അതൊരു ടെലിവിഷന്‍ ഷോ ആയപ്പോള്‍ പ്രതികരണം കുട്ടിയോട് എന്നതുമാത്രമായി. അത് തിരിച്ചറിയാന്‍ പറ്റാത്തവര്‍, ഞാനടക്കം, അവരെ അതിന്റെ പേരില്‍ വിമര്‍ശിച്ചു.
മനുഷ്യര്‍ക്കുമീതെ ഉയര്‍ന്നും കാലത്തിനും മീതെ പരന്നും നില്‍ക്കുന്ന ആണധികാരത്തിന്റെ പരുക്കന്‍ മഹാശിലകളോട് സൗമ്യമായ സംവാദം ആവശ്യമില്ലെന്ന നിലപാടായിരുന്നിരിക്കും ഒരുവേള ശ്രീമതി ജോസഫൈനു ഉണ്ടായിരുന്നത്. അവയോടു എതിരിടണമെങ്കില്‍ കൈയ്യെത്തിപ്പിടിക്കാവുന്ന ആയുധങ്ങളെല്ലാം ഉപയോഗിക്കണമെന്ന പരുക്കന്‍ യാഥാര്‍ഥ്യമാണ് അവര്‍ ജീവിച്ച സമരജീവിതത്തിന്റെ പരുക്കന്‍ ഭാഷയില്‍ അവര്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചത്.
അതുകൊണ്ടുതന്നെ അവര്‍ ശരിയുമായിരുന്നു.
ഖേദത്തോടെ,
ആദരവോടെ,
വിട.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here