ദിലീപ് പ്രതിയായ വധഗൂഢാലോചനകേസ്; സായ്ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

ദിലീപ് പ്രതിയായ വധഗൂഢാലോചനകേസില്‍ സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൊടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

മൂന്നേകാലോടു കൂടിയാണ് രഹ്യമൊഴി രേഖപ്പെടുത്താന്‍ ആരംഭിച്ചത്. വധ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍  സായ് ശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.

കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍  നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണില്‍ നിന്നും രേഖകള്‍ നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.

കേസില്‍ ഏഴാം പ്രതിയാക്കിയതിനെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സായ് ശങ്കര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു.  ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ മായ്ച്ചത് എന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.  ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവ് നശിപ്പിച്ചതെന്നാണ് സായ് ശങ്കറിന്റെ മൊഴി.

ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കര്‍ കുറ്റസമ്മതം നടത്തുകയും ഇതില്‍ അഭിഭാഷകര്‍ക്കുള്ള പങ്ക് ക്രൈം ബ്രാഞ്ചിനു മുന്നില്‍ തുറന്നുപറയുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News