4 വര്‍ഷത്തിനകം 1,550 വില്ലേജുകളിലെ റീസര്‍വെ പൂര്‍ത്തിയാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ ദൗത്യം നടപ്പാക്കുന്നതിനും, ഭൂസേവനങ്ങൾ കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നതിനും, ഭൂപരാതികൾക്കു സ്ഥായിയായ പരിഹാരം കാണുന്നതിനുമായി ഡിജിറ്റൽ സർവെ നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

ഇതോടനുബന്ധിച്ചുള്ള ഭാഗ്യചിഹ്നം റവന്യൂ, സർവെ വകുപ്പ് മന്ത്രി കെ.രാജൻ എറണാകുളം ടൗൺഹാളിൽ പ്രകാശനം ചെയ്തു.’സർവെ പപ്പു’ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയാനയാണ് ഡിജിറ്റൽ റീസർവെയുടെ ഭാഗ്യചിഹ്നം.

ഡിജിറ്റൽ റീസർവെയുടെ തീം സോങ് ഹൈബി ഈഡൻ എം.പിയും റിലീസ് ചെയ്തു.

നാലു വർഷത്തിനകം 1,550 വില്ലേജ് ഓഫീസുകളിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. 56 വർഷം കൊണ്ട് 911 വില്ലേജുകളിലെ സർവെ മാത്രമാണ് പൂർത്തിയാക്കാനായത്. ഇതിൽ 89 എണ്ണത്തിൽ മാത്രമാണ് ഡിജിറ്റലായി അളക്കാൻ സാധിച്ചിട്ടുള്ളത്.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് നവകേരള നിർമ്മിതിയുടെ ഭാഗമായി പണം ചെലവഴിക്കുന്ന പൊതുഫണ്ടിൽ നിന്ന് 807 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ഡിജിറ്റൽ റീസർവെയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്വെയർ, റവന്യൂ വകുപ്പിന്റെ റിലീഫ് സോഫ്റ്റ്വെയർ, സർവെ വകുപ്പിന്റെ ഇ-മാപ്പ് സോഫ്റ്റ്വെയർ എന്നിവ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനമായിരിക്കും ഡിജിറ്റൽ റീസർവെ വഴി നടപ്പിലാക്കുക. ആറുമാസത്തിനുള്ളിൽ 200 വില്ലേജുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

അത്യാധുനിക സർവെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റൽ റീസർവെയിൽ ഭൂവുടമകളുടെ സഹകരണം അത്യാവശ്യമായതിനാൽ ബഹുജന പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News