ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2 തീയേറ്ററുകളിൽ എത്തി ഒന്നാംദിവസം ആരാധകരുടെ വൻ ഒഴുക്ക് . 2018 ല്‍ ആദ്യഭാഗം സൈലന്റായി വന്ന് സര്‍പ്രൈസ് ഹിറ്റടിച്ചെങ്കില്‍ വന്‍ഹൈപ്പോടെയാണ് രണ്ടാം ഭാഗം എത്തിയത്.
പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ മാസ് രംഗങ്ങളെല്ലാം രോമാഞ്ചമുണ്ടാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. യഷിന്റെ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായി എന്നും പ്രേക്ഷകര്‍ പറയുന്നു.
പ്രതീക്ഷ ഉയര്‍ത്തിയ അധീര എന്ന കഥാപാത്രം സഞ്ജയ് ദത്തും അവിസ്മരണീയമാക്കി എന്നാണ് പ്രതികരണങ്ങള്‍. പത്തൊന്‍പതുകാരന്‍ ഉജ്വല്‍ കുല്‍കര്‍ണിയുടെ എഡിറ്റിംഗും പ്രശംസ ഏറ്റുവാങ്ങുന്നു.
മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് ചിത്രം നല്‍കുന്നതെന്നു കണ്ടവര്‍ ഒന്നടങ്കം പറയുന്നു. ആദ്യ ഭാഗത്തിലേത് പോലെ തന്നെ ബി.ജി.എമ്മും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here