കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട്; രാജ്യം ഇരുട്ടിലേക്ക്

കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം ഇരുട്ടിലേക്ക്. വൈദുതി മേഖലയില്‍ വികസനം നടപ്പാക്കാഞ്ഞത് കൊണ്ട് രാജ്യം നേരിടുന്നത് പ്രതിദിനം 4000 മെഗാവാട്ടിന്റെ കുറവ്. സ്വകാര്യ കുത്തകകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്ര നയവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി പ്രതിസന്ധി മൂലം യുപിയും മഹാരാഷ്ട്രയും ഉള്‍പ്പെടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളാണ് പവര്‍ക്കട്ടിലായത്. ചിലയിടത്ത് ലോഡ്‌ഷെഡിംഗ് അഞ്ചും ആറും മണിക്കൂറാണ് നീളുന്നത്. വ്യവസായ മേഖലയില്‍ പവര്‍കെട്ട് ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത പവര്‍ ഹോളിഡേ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

താപ വൈദ്യുത നിലയങ്ങളുടെയും സോളാര്‍, കാറ്റാടി പാടങ്ങളുടെയും ശേഷി ആവശ്യത്തിനനുസരിച്ച് കേന്ദ്രം വര്‍ധിപ്പിക്കാഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നിലവില്‍ ഒമ്പതു ദിവസത്തെ ഉല്‍പ്പാദനത്തിനു തുല്യമായ കല്‍ക്കരി ശേഖരം മാത്രമേ നിലയങ്ങളിലുള്ളൂ. 24 ദിവസത്തെ ശേഖരമെങ്കിലും ഉണ്ടാകണമെന്നാണ് ചട്ടം.സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് വേണ്ടുവോളം സഹായവും അവസരവും നല്‍കുന്നതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ വൈദ്യുതി ഉത്പാദനം ഏകോപിപ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെടുന്നതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ രാജ്യത്തെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നുമുണ്ട്. എന്നാല്‍, കല്‍ക്കരി പൂഴ്ത്തിവെച്ച് ക്ഷാമകാലം ആഘോഷമാക്കുകയാണ് കമ്പനികളും. കേന്ദ്രത്തിന്റെ പിടിപ്പുകേട് മറയ്ക്കാന്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചുവെങ്കിലും അവിടെയും ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ല.

വരും വര്‍ഷങ്ങളില്‍ വൈദ്യുതിക്കമ്മി ആയിരം മെഗാവാട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്ന കേരളവും ആശങ്കയിലാണ്. വേനല്‍ മുന്നില്‍ക്കണ്ട് മികച്ച ആസൂത്രണം നടത്തിയില്ലെങ്കില്‍ കെഎസ്ഇബി പ്രതിസന്ധിയിലാകും എന്നാണ് വിദഗ്ധരുടെ ഉപദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News