സുബൈര്‍ കൊലപാതകം; കൊലയാളികള്‍ എത്തിയത് രണ്ട് കാറുകളില്‍

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് രണ്ട് കാറുകളിലായെത്തിയ കൊലയാളി സംഘം. ഇയോണ്‍, വാഗനര്‍ എന്നീ കാറുകളിലാണ് കൊലയാളി സംഖം എത്തിയത്.

കാറുകളിലെത്തിയ കൊലയാളി സംഘം സൈബറിനെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെട്ടത് വാഗനറിലാണെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ശേഷം വഴിയില്‍ ഉപേക്ഷിച്ച ഇയോണ്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവിന്റെ മുന്നില്‍ വെച്ചായിരുന്നു സുബൈറിന്റെ കൊലപാതകം.

കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐ ആരോപിച്ചു. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയാണോ ഈ സംഭവമെന്നുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here