സുബൈര്‍ കൊലപാതകം: കാര്‍ വാടകയ്ക്കെടുത്തത് ബിജെപി പ്രവര്‍ത്തകന്‍, കൊണ്ടുപോയത് ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍

എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ആക്രമിസംഘം ഉപയോ?ഗിച്ച കാര്‍ വാടകയ്ക്കെടുത്തതെന്ന് കണ്ടെത്തി. കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ KL9 AQ 79 Ol എന്ന ഓള്‍ട്ടോ 800 കാര്‍ ബിജെപി പ്രവര്‍ത്തകനാണ് വാടകയ്ക്കെടുത്തതെന്ന് ഉടമ പറഞ്ഞു.

കൃപേഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അലിയാര്‍ എന്നയാളാണ് പലര്‍ക്കും വാടകയ്ക്ക് നല്‍കുന്നത്. വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍ കാര്‍ കൊണ്ടുപോയതെന്ന് അലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാര്‍ പറഞ്ഞു.

രമേശും അലിയാറും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പലത്തില്‍ പോകാന്‍ ഒരു ദിവസത്തേക്ക് കാര്‍ വേണമെന്ന് പറഞ്ഞ് നാല് ദിവസം മുമ്പാണ് രമേശ് വിളിച്ചത്. വ്യാഴാഴ്ചയാണ് രമേഷ് വാഹനം ആവശ്യപ്പെട്ടത്. മഴയായതിനാല്‍ വെള്ളിയാഴ്ച രാവിലെ എടുക്കാമെന്ന് രമേശ് പറയുന്നതും ശബ്ദരേഖയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News