ആസാമിൽ കനത്ത മഴയും കൊടുങ്കാറ്റും തുടരുന്നു. പേമാരിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളിലായി 20,300 പേരെയാണ് ദുരിതം ബാധിച്ചത്.
കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടു.
ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളിൽ മഴ കനത്ത നാശനഷ്ടം വിതച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതർ വ്യക്തമാക്കി.
മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here