കല്യാണ മണ്ഡപത്തില്‍ നിന്നും വധു ഇറങ്ങി ഓടി; അമ്പരപ്പോടെ വരനും വീട്ടുകാരും

കൊല്ലം കല്ലുംതാഴത്ത് താലികെട്ടുന്നതിനു തൊട്ടു മുന്‍പ് കല്യാണ പെണ്ണ് കല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ഓടി. കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തില്‍ ആണ് സിനിമാതിരക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്‍ട്രൊതുരുത്ത് സ്വദേശിയായ യുവാവും കളുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്.

രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിറയെ ആളുകള്‍ കല്യാണത്തിന് എത്തിച്ചേര്‍ന്നിരുന്നു. താലികെട്ടിനു തൊട്ടുമുന്‍പ് മാല ഇടുമ്പോഴാണ് പെണ്ണ് മാല ഇടാന്‍ സമ്മതിക്കാതെ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. അമ്പലത്തില്‍ തന്നെയുള്ള ഗ്രീന്‍ റൂമില്‍ കയറി വാതില്‍ അടച്ചിരുന്ന കുട്ടിയെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.

ഇതേത്തുടര്‍ന്ന് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷം ആരംഭിക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പെണ്‍കുട്ടിക്ക് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് താലികെട്ടാന്‍ സമ്മതിക്കാതിരുന്നത്. പൊലീസ് മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ കേസെടുക്കാതെ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News