വിശപ്പ് സഹിക്കാതെയാകുമ്പോള്‍ അലാറം മുഴക്കും; അമ്മയെ 10 വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട് സഹോദരര്‍; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

72 വയസ്സുകാരിയായ അമ്മയെ പത്തു വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട സഹോദരന്മാര്‍ക്കെതിരെ കേസ്. വീട്ടിനുള്ളില്‍ അവശനിലയില്‍ നഗ്‌നയായി കിടക്കുന്ന വൃദ്ധയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു അജ്ഞാതന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്.

അമ്മ ജ്ഞാനജ്യോതിയെ മക്കളായ ഷണ്‍മുഖ സുന്ദരം, വെങ്കിടേശന്‍ എന്നിവര്‍ ചേര്‍ന്ന് പൂട്ടിയിട്ടത്. നിലവില്‍ ജ്ഞാനജ്യോതി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 50-കാരനായ ഷണ്‍മുഖ സുന്ദരം ചെന്നൈയില്‍ പോലീസ് ഇന്‍സ്പെക്ടറാണ്. 45-കാരനായ വെങ്കിടേശന്‍ ദൂരദര്‍ശന്‍ ജീവനക്കാരനാണ്.

മക്കളായ ഇരുവരും വീടിന്റെ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ ചവിട്ടി പൊളിച്ചാണ് വൃദ്ധയെ പുറത്തെത്തിച്ചത്. വിശപ്പ് സഹിക്കാതെയാകുമ്പോള്‍ ജ്ഞാനജ്യോതി ഒരു അലാറം മുഴക്കും. ഇതു കേള്‍ക്കുന്ന അയല്‍വാസികള്‍ ആരെങ്കിലും ജനലിലൂടെ പഴങ്ങളോ ബിസ്‌ക്കറ്റോ എറിഞ്ഞുകൊടുക്കും.

അതേസമയം ജ്ഞാനജ്യോതിയുടെ പെന്‍ഷന്‍ തുകയായ 30,000 രൂപ സഹോദരനായ വെങ്കിടേശനാണ് എല്ലാ മാസവും കൈപ്പറ്റാറുള്ളതെന്നും അതിനാല്‍ അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം സഹോദരനാണെന്നും ഷണ്‍മുഖ സുന്ദരം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here