പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണ പുരോഗതിയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി. പ്രതികൾ ഒളിവിലാണ്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനിവാസൻ കേസിൽ ആറ് പ്രതികളെയും സുബൈർ കേസിൽ മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് രാഷ്ട്രീയ സംഘടനകളുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയവർക്കെതിരേയും നടപടിയുണ്ടാവുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.
അതേസമയം, കൊലപാതകങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി ശ്രീനിവാസന്റെ കൊലപാതക കേസില്‍ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നുണ്ട്.
ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നായിരുന്നു സൂചന.
സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൊലപാതകം,ഗൂഢാലോചന, അന്യായമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
അതേസമയം, മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയില്‍ സർവകകഷി സമാധാന യോഗം ഇന്ന് വൈകിട്ട് ചേരും.
പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.
സർവകക്ഷി യോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
പാലക്കാട്ടെ നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here