തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരുന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ അടക്കം എട്ട് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരനായ ബേബിയെ ചോദ്യം ചെയ്ത് ബാക്കി ഉള്ളവരെ കൂടി പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ കോടതിയിൽ വച്ച് ബോധരഹിതനായ ജോൺസണെ ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here