Dileep: എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് നല്‍കി സായ്ശങ്കര്‍; ദീലീപിനെതിരെ കൂടുതല്‍ തെളിവുകള്‍

സൈബര്‍ ഹാക്കര്‍ സായ്ശങ്കറിനെ ചോദ്യം ചെയ്തതില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ വീണ്ടെടുത്തു നല്‍കി. വീണ്ടെടുത്ത എട്ട് ചാറ്റുകളില്‍ ഒന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്.

രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ വീണ്ടെടുത്തു നല്‍കി.

മുന്‍പ് മായ്ച്ച് നശിപ്പിച്ച ചാറ്റുകളാണ് വീണ്ടെടുത്തത് .കൂടതെ ദിലീപ് മാസ്‌ക് ചെയ്ത് നശിപ്പിക്കാന്‍ ശ്രമിച്ച ഏതാനും ഫോട്ടോകള്‍ അണ്‍മാസ്‌ക് ചെയ്യാനും കഴിഞ്ഞു. വീണ്ടെടുത്ത എട്ട് ചാറ്റുകളില്‍ ഒന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചില്ല.

ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദീലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.

കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം വധ ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെ എഴ് പേരാണ് പ്രതികള്‍. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യവസായി ശരത്ത് എന്നിവരും സൈബര്‍ ഹാക്കര്‍ സായ് ശങ്കറും പ്രതിപ്പട്ടികയില്‍ ഉണ്ട്.

ഇതിനിടെ വധ ഗൂഢാലോചനാ കേസ്സില്‍ തുടരന്വേഷണ കാലാവധി നീട്ടണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയും കോടതി നാളെ പരിഗണിക്കും. കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ചോദ്യം ചെയ്യലും നാളെയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News