പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാംപ്രതി കോടതിയില്‍ കുഴഞ്ഞുവീണു

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി പെരിന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍(50) മുട്ടം ജില്ലാ കോടതിയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് പൊലീസ് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ പകല്‍ 12.30ഓടെയാണ് സംഭവം.

കേസിലെ ഒന്നാം പ്രതി കുമാരമംഗലം മംഗലത്ത് രഘു(51)വിനെയും ഇയാളെയും കേസിന്റെ തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുള്ള പൊലീസിന്റെ അപേക്ഷ കഴിഞ്ഞദിവസം കോടതി പരിഗണിച്ചിരുന്നു. ഇതിനാണ് രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്.

പ്രതികള്‍ രണ്ട് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മുട്ടം ജില്ലാ ജയിലിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയടക്കം ഇതുവരെ എട്ടുപേര്‍ കേസില്‍ അറസ്റ്റിലായി. മറ്റ് പ്രതികളെ കണ്ടെത്താന്‍ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി വി വഹിദ കോടതിയെ ബോധിപ്പിച്ചു. ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍വിട്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിക്‌സന്‍ എം ജോസഫ് ഉത്തരവായി. രണ്ടാംപ്രതി ആശുപത്രിയില്‍നിന്ന് തിരികെ എത്തിയശേഷം കസ്റ്റഡി അപേക്ഷ വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here