സങ്കര ചികിത്സാ സമ്പ്രദായം എന്ന കേന്ദ്ര സർക്കാർ നയം അശാസ്‌ത്രീയമെന്ന് ഐ എം എ ( IMA ). വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ഏകീകരിച്ച് ഒറ്റ ചികിത്സാരീതി നടപ്പാക്കാനുള്ള തീരുമാനം പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നും ഐ എം എ ചൂണ്ടിക്കാട്ടി. അതിനാൽ ഈ നയത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ.സാമൂവൽ കോശി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ലിനിക്കൽ എസ്‌റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണം. എംബിബിഎസ് യോഗ്യത ഇല്ലാത്തവർക്കും ആധുനിക വൈദ്യശാസ്‌ത്ര മേഖല കൈകാര്യം ചെയ്യാൻ കഴിയുന്ന ബ്രിഡ്‌ജ് കോഴ്‌സുകൾ അനുവദിക്കാനുള്ള തീരുമാനവും പിൻവലിക്കണം.
സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐ എം എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here