ജഹാംഗീർപുരിയിൽ കേന്ദ്രത്തിന്റെ അനീതികൾക്കെതിരെ പോരാടിയ ബൃന്ദ കാരാട്ടിനും മറ്റ് സഖാക്കൾക്കും സല്യൂട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗരംഗത്തെത്തിയത്.
അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടുവാൻ സിപിഐഎം എല്ലാകാലത്തും മുന്നിൽ നിന്ന് വഴികാട്ടും. ദില്ലിയിലെ ജഹാംഗീർപുരിയിൽ ഭൂരിപക്ഷ വർഗീയ ശക്തികളുടെ കുതന്ത്രങ്ങൾക്കെതിരെ പോരാടിയ സഖാവ് ബൃന്ദ കാരാട്ടിനും മറ്റ് സഖാക്കൾക്കും സല്യൂട്ട്. അദ്ദേഹം ട്വീറ്റ് ചെയ്തു.
When it comes to fighting for the rights of the oppressed and marginalised, @cpimspeak has always stood firm and shown the way. Salute to Com. Brinda Karat and other comrades who fought the machinations of the majoritarian communal forces at Jehangirpuri in Delhi! pic.twitter.com/5yVO6lokw6
— Pinarayi Vijayan (@vijayanpinarayi) April 21, 2022
കഴിഞ്ഞ ദിവസം ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർകൊണ്ട് കെട്ടിടം പൊളിക്കുന്ന ജനവിരുദ്ധ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞത്.ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോർപറേഷൻ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടർന്നത്. തുടർന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.
കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. സമീപത്തെ മുസ്ലിം പള്ളി പൊളിക്കൽ ആയിരുന്നു കോർപറേഷന്റെ ലക്ഷ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here