രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുമ്പോൾ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ദില്ലിയിലും പഞ്ചാബിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു.
കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു. എന്നാൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്.
രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുകയാണ്.തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2451 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 14000കടന്നു. 54പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരണം. ദില്ലിയിൽ കഴിഞ്ഞദിവസം ദില്ലിയിൽ 965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.
കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. അതിന് പുറമെ, മാസ്ക് ധരിക്കാത്തവരുടെ പക്കൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാസ്ക് നിർബന്ധമില്ലാതാക്കിയതോടെയാണ് കൊവിഡ് ഉയരാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.