നടി രോഹിണി പങ്കെടുത്ത ജെബി ജങ്ഷനിൽ കക്കയെന്ന സിനിമയിലെ രോഹിണിയുടെ അഭിനയത്തെപ്പറ്റി തിരക്കഥാകൃത്ത് ജോൺ പോൾ സംസാരിച്ചു. രോഹിണിയെ മലയാളിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് അദ്ദേഹം വിവരിച്ചത്.
മൂക്കും ചുണ്ടുമൊക്ക തനി മലയാളിത്തം തുളുമ്പുന്ന പോലെ തോന്നിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളേറെ കഴിഞ്ഞിട്ടും തന്നെപ്പറ്റി ജോൺ പോൾ കൃത്യമായി ഓർത്തത് രോഹിണിയെ അത്ഭുതപ്പെടുത്തി.
ജോൺ പോളിന്റെ വാക്കുകൾ
മുഖത്തിന്റെ ശാലീനതകൊണ്ട് മലയാളിത്തം തുളുമ്പി നിൽക്കുന്ന ഭംഗിയുള്ള ഒരു കൊച്ചു പെൺകുട്ടി. രോഹിണി എന്നായിരുന്നു ആ കുട്ടിയുടെ പേര്. ആ കുട്ടിയുടെ ചില ചിത്രങ്ങൾ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. ചിലപ്രത്യേക രീതിയിൽ എവിടെയെല്ലാമോ സ്വപ്‌നങ്ങൾ തേടി അലയുന്ന കണ്ണുകൾ.
മൂക്കും ചുണ്ടുമൊക്ക ചേരുന്ന ഭാഗങ്ങൾ തനി മലയാളിത്തം തുളുമ്പുന്ന പോലെ തോന്നി. ഓരോ ചിത്രം കഴിയുമ്പോഴും കൂടുതൽ പക്വതയാർന്ന അഭിനയ ശൈലിയിലേക്ക് ആ പെൺകുട്ടി വളർന്നുകൊണ്ടിരുന്നു. ഏത് കഥാപാത്രത്തെയും ധൈര്യപൂർവം നമുക്കേൽപ്പിക്കാവുന്ന ഒരു അഭിനേത്രിയാണ് രോഹിണി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here