”അഭിനയിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിത്തെ ചിരികളിതമാശകൾ പറയുമ്പോൾ അയാളുടെ കൈകളിലൊന്ന് തൊട്ടു നോക്കൂ, ഐസുപോലെ തണുത്തിട്ടുണ്ടാകും”, നടൻ മോഹൻലാലിനെക്കുറിച്ച് ജോൺ പോൾ പറഞ്ഞ വാക്കുകളാണിവ. കൈരളി ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹമിത് പറഞ്ഞത്. ശ്രീവിദ്യയും ഗോപിയും മോഹൻലാലിനെ പറ്റി പറഞ്ഞതും ജോൺ പോൾ വീഡിയോയിൽ പരാമർശിക്കുന്നു.
മോഹൻലാലിനെ കുറിച്ച് ജോൺപോൾ
ചില പ്രതിഭകളുടെ മിന്നായം എന്നുപറയുന്നത് അവതാരസാന്നിധ്യങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ തന്റെ പെർഫോമൻസിനെ എൻലൈറ്റൻ ചെയ്യാൻ മോഹൻലാലിന് കഴിയാറുണ്ടെന്ന് ഗോപി പറഞ്ഞിട്ടുണ്ട്.
തിരിച്ചും അപ്രകാരം തന്നെയാണ് അവർക്കിടയിലുണ്ടായിരുന്നത്. ഇതുതന്നെ ശ്രീവിദ്യയും പറഞ്ഞിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയുമ്പോൾ സ്വന്തം ബോഡിയുടെ സെൽഫിനെ മറന്നുപോകാറുണ്ട്. എന്റെ ശരീരത്തിന്റെ എല്ലാ ലിമിറ്റേഷൻസും മറന്ന് ഞാൻ കനമില്ലാത്ത, എവിടേക്ക് വേണമെങ്കിലും വലയുന്ന, എവിടേക്ക് വേണമെങ്കിലും പ്രകാശവേഗതയിൽ സഞ്ചരിച്ചെത്താൻ കഴിയുന്ന വിധത്തിലുള്ള ഒരു വസ്തുവായി മാറുന്നുണ്ട് എന്ന് ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്.
അത്തരത്തിലുള്ള കംഫർട്ട് കൂടെ അഭിനയിക്കുന്നവരിൽ ഉണ്ടാക്കിയെടുക്കുക എന്ന് പറയുന്നത് ചെറിയൊരു കാര്യമല്ല. മോഹൻലാൽ ഷോട്ടെടുക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പവരെ ചിരികളി തമാശകൾ പറയുന്ന ആളാണ്. ഇതേപ്പറ്റി ഞാനും ഗോപിയും പലപ്പോഴും ചരർച്ച ചെയ്തിട്ടുണ്ട്. അപ്പോൾ ഗോപി പറഞ്ഞിട്ടുള്ളത് അതയാളെടുത്തണിയുന്ന ആവരണമാണ് എന്നാണ്.
അഭിനയിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷമുള്ള ചിരികളിതമാശകൾ പറയുമ്പോൾ അയാളുടെ കൈകളിലൊന്ന് തൊട്ടു നോക്കൂ, ഐസുപോലെ തണുത്തിട്ടുണ്ടാകും. ശരീരത്തിലെവിടെയെങ്കിലും തൊട്ടുനോക്കിയാൽ രക്തവേഗത്തിന്റെ ചൂടാറിയാം. മനസിലേക്ക് ആ കഥാപാത്രമായി മാറുന്നതിനുള്ള ഉള്ളിന്റെ ഉരുകൽ അയാൾ ഒതുക്കി നിർത്തുകയാണ്. ഗോപിയൊക്കെ അത് പുറത്തുപ്രകടിപ്പിക്കും, അത് ഗോപിയുടെ പെരുമാറ്റത്തിലുണ്ടാകും.
വീഡിയോ കാണാം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here