France: ഫ്രാന്‍സില്‍ രണ്ടാംവട്ട വോട്ടെടുപ്പ് നാളെ

ഫ്രാന്‍സില്‍(France) പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ(President Election) രണ്ടാംവട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും(Emmanuel Macron) തീവ്ര വലതുപക്ഷക്കാരിയായ മറീന്‍ ലെ പെന്നും തമ്മിലാണ് മത്സരം.

എപ്രില്‍ പത്തിന് 12 പേര്‍ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പില്‍ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി ഴോണ്‍ലുക് മെലോഷോ 22 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. വീണ്ടും തെരഞ്ഞെടുത്താല്‍ 2022ല്‍ ജാക്വസ് ചിരാകിനുശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ പ്രസിഡന്റാകും മാക്രോണ്‍. വിജയിച്ചാല്‍ ഫ്രാന്‍സില്‍ പ്രസിഡന്റാകുന്ന ആദ്യ സ്ത്രീയാകും ലെ പെന്‍.

2017ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേര്‍ക്കുനേര്‍. ഉക്രയ്നിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്നുള്ള സാഹചര്യം വോട്ടെടുപ്പില്‍ പ്രതിഫലിക്കും. യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും ഫ്രാന്‍സ് തുടരുന്നതില്‍ എതിര്‍പ്പുള്ളയാളാണ് ലെ പെന്‍. യൂറോപ്പിലെ ശക്തനായ നേതാവെന്ന പ്രതിച്ഛായ ഗുണമാകുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News